Thursday, October 13, 2011

ഒരു ഹേമന്ത ബാഷ്പം

വാനിന്റെ മിഴിനീര്‍ ബാഷ്പമാക്കി
പുല്‍ക്കൊടിതുമ്പില്‍ ഇറ്റിച്ച ശിശിരകാലം
ഓടിയണഞ്ഞു എടുത്തു മിഴിയിലെഴുതി 
പാല്പുഞ്ചിരിയോടമ്മ തന്‍ അരികില്‍ 
ആശ്ലേഷിച്ചമ്മ എടുത്തുമ്മ നല്‍കി
അമ്മക്കുമേകി ഞാന്‍ ബാക്കിയാം ശിശിരം 

     വര്‍ഷ ഹേമന്തം പോയ്മറഞ്ഞു അകലെ 
     കഷ്ട നഷ്ട കണക്കിന്റെ ഭാണ്ഡം പേറി 
     ഒരിക്കലും ഉണരാത്ത നിദ്രയിലമ്മ പോയ്‌ 
     ഞാനുമെന്‍ കുളിര് നിറഞ്ഞ രാവും ബാക്കി 
     ഓടിക്കളിച്ച തൊടിയിലൂടെന്നെ അറിയുന്ന
     മാതൃ വാത്സല്യം കൊതിപ്പു ഞാന്‍ ഏകനായ് 

വീണ്ടുമൊരു ശിശിരം കടന്നു വന്നെന്റെ 
ഇമകളെ തഴുകി ഞാനുണര്‍ന്നു 
അകലെയാ പുല്കൊടിതുമ്പിലെ
ബാഷ്പ ബിന്ദുവായ്‌ എന്റെയമ്മ    
രുധിരമമൃതായ് നുണയാന്‍ ഏകിയ എന്റെ അമ്മ 
ഓടിയടുത്ത് ഞാന്‍ ഒരു പൈതലായ് 
ആ മാറില്‍ ഒട്ടി ഈ ശിശിരം അറിയുവാന്‍ 

     എന്തിനെന്‍ മക്കള്‍ വിലപിക്കുന്നുവോ? 
     ഹിമം പോലെ തണുതോരീ ദേഹമെങ്കിലും
     ഈ ദേഹി എന്നമ്മക്കരികിലായ്‌...
     ശിശിരത്തിലും ചൂട് പകര്‍ന്നോരീയമ്മയുടെ
     മാതൃ സ്നേഹമാം അമൃതുണ്ട് ഞാനിവിടെ 
     കരയരുത് മക്കളെ ....നിങ്ങളും വരും 
     ഈ ശിശിരം വെടിഞ്ഞു അച്ഛനെ കാണുവാന്‍.......



No comments:

Post a Comment

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?