Wednesday, March 23, 2011

അയാള്‍

ഒരു ഓര്‍മ്മ ആയിരുന്നു അയാള്‍ എനിക്ക്. എന്നും ഇപ്പോഴും ഓര്‍മ്മകള്‍ നല്‍കുന്ന ഒരാള്‍. ബാല്യകാലത്തിലെ എന്റെ മണ്ണ് കൊണ്ട് ഉണ്ടാക്കിയ അപ്പവും ഇലകള്‍ കൊണ്ട് ഉണ്ടാക്കിയ കറികളും തട്ടിതറിപ്പിച്ചു കടന്നു പോയവന്‍. കൌമാരത്തിലും യൌവനത്തിലും പോലും ഞാന്‍ അത് ഓര്‍ക്കുമായിരുന്നു. ഒരുപാട് പേര്‍ കൂടി നിന്ന കലാലയത്തിലെ തണല്‍ മരത്തിന്റെ ചുവട്ടില്‍ എന്റെ ചുമലില്‍ കൈ വെച്ച് മറ്റൊരു പെണ്‍കുട്ടിയോട് അയാള്‍ പ്രണയം പറഞ്ഞു. അവള്‍ അയാളെ ചീത്ത പറഞ്ഞു കടന്നു പോയതും പിന്നീട് ഒരിക്കല്‍ അവളുടെ തോളില്‍ കയ്യിട്ടു നടന്നു വന്നപ്പോള്‍ എന്നെ വകവെക്കാതെ പോയതും ഞാന്‍ ഓര്‍ക്കുന്നു.
                              കാലം ഒരുപാട് കഴിഞ്ഞു പോകവേ  നെറ്റിന്റെയും ഫോണിന്റെയും ഇടപെടലുകളില്‍ തിരഞ്ഞെടുക്കാനാവാത്ത ദൈര്‍ഘ്യമുള്ള സൌഹൃദങ്ങള്‍ക്ക് ഇടയിലൂടെ അയാളെ ഞാന്‍ അന്വേഷിച്ചു. കണ്ടെത്താമെന്ന പ്രതീക്ഷയോടെ തന്നെ. ഒരിക്കലും ഞാന്‍ കണ്ടില്ല.
                                 പ്രണയം എന്ന വികാരം എന്നില്‍ ചുവടു പിടിച്ച കാലത്ത് എന്റെ മനസ്സ് ആദ്യം അന്വേഷിച്ചതും അയാളെയാണ്. വിവാഹം എന്നത് ഒരു തീരാസമസ്യയായ് എന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഓര്‍മപ്പെടുത്തലുകള്‍ ചേര്‍ത്ത് ഒരു കത്ത് ഞാന്‍ അയാള്‍ക്ക് എഴുതി.മറുപടി കാത്തിരുന്നു. പക്ഷെ ഒരിക്കലും എത്തിയില്ല. ഒരുപാട് കാത്തിരുന്നു. ഒരിക്കല്‍ എങ്കിലും വരുമെന്ന്.വിവാഹത്തലേന്നു എനിക്ക് അയാളോട് ബാല്യകാലത്തെക്കാള്‍ തീവ്രമായ ദേഷ്യം തോന്നി. ഒരുപാട് നാടുകള്‍ കടന്നു ഞാന്‍ അകലങ്ങളിലേക്ക് പോയത് അയാള്‍ക്ക്‌ വേണ്ടി ആയിരുന്നു. വേറെ ആര്‍ക്കും തന്നെ വിട്ടു കൊടുക്കാതെ ഇരിക്കാനായിരുന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന് തീരുമാനിച്ചുറപ്പിച്ച ഒരു ഫോട്ടോ മുന്‍പില്‍ എത്തിയപ്പോള്‍ ആരെന്നു കൂടി നോക്കാതെയിരുന്നതും അയാള്‍ക്ക്‌ വേണ്ടി ആയിരുന്നു. എന്നിട്ടും അയാള്‍.....
                                 ആരൊക്കെയോ ചേര്‍ന്ന് ആടയാഭരണങ്ങള്‍ അണിയിച്ചതും കല്യാണപെണ്ണ് എന്ന് പറഞ്ഞു കളിയാക്കിയതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.അവരെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു എനിക്ക്. കഴുത്തില്‍ താലി കെട്ടുമ്പോള്‍ കയറിട്ടു മുറുക്കിയ അവസ്ഥയും.എല്ലാം അവസാനിച്ചു. മനസ്സില്‍ നിന്നും അയാളുടെ ഓര്മ മാഞ്ഞില്ല.
                                    പുതിയ വീട്...പുതിയ ആളുകള്‍....എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നു ചിലര്‍..മറ്റുചിലര്‍ സ്വര്‍ണം നോക്കുന്നു...സാരി നോക്കുന്നു മറ്റു ചിലര്‍...ഒന്നും സംസാരിച്ചില്ല ആരോടും ...ഒടുവില്‍ ആരോ ഒരു ഗ്ലാസ് പാലുമായി വന്നു. " ഇതുമായി പൊയ്ക്കോളൂ." എന്ന് പറഞ്ഞു ഒരു മുറിയിലേക്ക് കയറ്റി വിട്ടു. അവിടെ ആരും ഉണ്ടായിരുന്നില്ല. കുറെ നേരം തനിയെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു. എന്നെ താലി കെട്ടിയ മനുഷ്യന്‍. മുഖത്തേക്ക്  നോക്കാന്‍ തോന്നിയില്ല. ദേഷ്യം തോന്നി. അയാള്‍ മുറിയിലേക്ക് വന്നതും കതകു അടച്ചതും എല്ലാം അറിഞ്ഞു.പെട്ടന്ന് അയാളുടെ ഫോണ്‍ ബെല്ലടിച്ചു.

                                 കുറേ നേരമായി അടിക്കുന്നു. ഞെട്ടിയുണര്‍ന്നു ഞാന്‍. എന്റെ ഫോണ്‍ ബെല്ലടിക്കുന്നു. ഏതോ ഒരു അപരിചിത നമ്പര്‍. എനിക്ക് ദേഷ്യം അടക്കാനായില്ല. ഫോണ്‍ കട്ട്‌ ആക്കി ഞാന്‍ വലിച്ചെറിഞ്ഞു. " ഛെ ഇന്നും അയാളെനിക്ക് ഓര്‍മ്മ ആയല്ലോ....ആ മുഖം ഒന്ന് കണ്ടില്ലലോ...അത് വെറുമൊരു സ്വപ്നം ആയിരുന്നല്ലോ..." പിറുപിറുത്തുകൊണ്ട് തലയിണയും കെട്ടിപിടിച്ചു ഞാന്‍ കിടന്നു.ബാക്കി കാണാം എന്ന പ്രതീക്ഷയോടെ.........   

7 comments:

  1. manasin mombaram oru cheru haasyathil chalichatho ithe

    ReplyDelete
  2. i read almost all
    ur simply good
    keep on writing

    ReplyDelete
  3. അയാള്‍ വരും...വരാതിരിക്കില്ല....!!!

    ReplyDelete
  4. വരട്ടെ കാത്തിരിക്കാം അല്ലെ?

    ReplyDelete
  5. kittatha pranayathinte athrayum maduram oru dairy milkinum tharan pattilla

    onnu poliyumbol nammal pettannu orkunnathu aa kittatha pranayam thanne ayirikkum...

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?