Saturday, November 27, 2010

മതിഭ്രമം

അഗ്നിപര്‍വതം ഒരു ലാവയാകും പോലെ
മാനവികതയുടെ തപിക്കുമീ മതിഭ്രമം
എവിടേക്ക് എന്നും ഇതെന്നും അവനറിയുന്നില്ല
ഭ്രാന്തമാം വേഷമാണ് അവന്
ചുരുണ്ട് ജട കലര്‍ന്നൊരു മുടിയും മുഷിഞ്ഞ
വേഷവും അവന് നല്‍കിയത് ഈ ജന്മം
ജനിച്ച കുലത്തിന്നു അധിപനാരോ?
തിളച്ചു മറിഞ്ഞു ഓടുമീ നിണത്തിന് അധിപനാരോ?
കല്‍പ്പിച്ചു ഏകപ്പെട്ട ഭ്രഷ്ട് നിന്‍ സ്വന്തമോ?
ഉറക്കെയുറക്കെ അലറിച്ചിരിച്ചു അവന്‍
ചോദിക്കവേ അവനും ഉണ്ടായി മതിഭ്രമം
ഭൂമി ആരോ പകുത്തെടുക്കവേ
പട്ടു മെത്ത ത്യജിച്ചവന്‍...മാതൃഭൂമിയുടെ
മാറില്‍ ഇളം ചൂടേറ്റു മയങ്ങവേ
അട്ടഹാസ ബഹളത്തോടെ അവനെ
വലിച്ചിഴച്ചു ഒരു കൂട്ടിലേക്ക് അടച്ചവര്‍
നിദ്രയെ പുല്‍കുവാനൊരു ഔഷധമേകി
ബുദ്ധിയെ തല൪ത്തുന്നൊരു ചികിത്സയും
അമ്മേ...എന്ന് ഉറക്കെ വിളിച്ചവന്‍
ധരണീ നീ അറിയുന്നുവോ ഈ പ്രാണ വേദന
ഗര്‍ഭത്തില്‍ ചുമക്കാതവള്‍ മാതൃ ഹൃദയമാകുമോ?
ആരോ അടക്കം പറഞ്ഞു...പാവം
അലറിക്കരഞ്ഞു തന്‍ ശബ്ദം നിലച്ചവന്‍
ഇരുമ്പഴിക്കുള്ളില്‍ കൂനിയിരിക്കുമ്പോള്‍
വിറയ്ക്കുന്ന മേനിക്കു ചൂടെകുവാനായ്
ആരോ നീട്ടിയ കരിമ്പടം വലിച്ചു എറിഞ്ഞു
മറ്റൊരാള്‍ അലറി....ഭ്രാന്തന്‍
അലറി അടുക്കുന്ന ലോകമേ പറക നീ
മതിഭ്രമം ഈ ലോകത്തിനോ നിനക്കോ?

2 comments:

  1. നല്ല വരികള്‍ ...തുടര്‍ന്നും എഴുതുക.

    ReplyDelete
  2. വളരെ നന്ദി സുഹൃത്തേ

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?